മലയാളം

സൂറ അബസ - छंद संख्या 42
عَبَسَ وَتَوَلَّىٰ ( 1 ) അബസ - Ayaa 1
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
أَن جَاءَهُ الْأَعْمَىٰ ( 2 ) അബസ - Ayaa 2
അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ( 3 ) അബസ - Ayaa 3
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ ( 4 ) അബസ - Ayaa 4
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
أَمَّا مَنِ اسْتَغْنَىٰ ( 5 ) അബസ - Ayaa 5
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
فَأَنتَ لَهُ تَصَدَّىٰ ( 6 ) അബസ - Ayaa 6
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
وَمَا عَلَيْكَ أَلَّا يَزَّكَّىٰ ( 7 ) അബസ - Ayaa 7
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
وَأَمَّا مَن جَاءَكَ يَسْعَىٰ ( 8 ) അബസ - Ayaa 8
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
وَهُوَ يَخْشَىٰ ( 9 ) അബസ - Ayaa 9
(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
فَأَنتَ عَنْهُ تَلَهَّىٰ ( 10 ) അബസ - Ayaa 10
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
كَلَّا إِنَّهَا تَذْكِرَةٌ ( 11 ) അബസ - Ayaa 11
നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
فَمَن شَاءَ ذَكَرَهُ ( 12 ) അബസ - Ayaa 12
അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
فِي صُحُفٍ مُّكَرَّمَةٍ ( 13 ) അബസ - Ayaa 13
ആദരണീയമായ ചില ഏടുകളിലാണത്‌.
مَّرْفُوعَةٍ مُّطَهَّرَةٍ ( 14 ) അബസ - Ayaa 14
ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
بِأَيْدِي سَفَرَةٍ ( 15 ) അബസ - Ayaa 15
ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
كِرَامٍ بَرَرَةٍ ( 16 ) അബസ - Ayaa 16
മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
قُتِلَ الْإِنسَانُ مَا أَكْفَرَهُ ( 17 ) അബസ - Ayaa 17
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
مِنْ أَيِّ شَيْءٍ خَلَقَهُ ( 18 ) അബസ - Ayaa 18
ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ( 19 ) അബസ - Ayaa 19
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
ثُمَّ السَّبِيلَ يَسَّرَهُ ( 20 ) അബസ - Ayaa 20
പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
ثُمَّ أَمَاتَهُ فَأَقْبَرَهُ ( 21 ) അബസ - Ayaa 21
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
ثُمَّ إِذَا شَاءَ أَنشَرَهُ ( 22 ) അബസ - Ayaa 22
പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
كَلَّا لَمَّا يَقْضِ مَا أَمَرَهُ ( 23 ) അബസ - Ayaa 23
നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ( 24 ) അബസ - Ayaa 24
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
أَنَّا صَبَبْنَا الْمَاءَ صَبًّا ( 25 ) അബസ - Ayaa 25
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
ثُمَّ شَقَقْنَا الْأَرْضَ شَقًّا ( 26 ) അബസ - Ayaa 26
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
فَأَنبَتْنَا فِيهَا حَبًّا ( 27 ) അബസ - Ayaa 27
എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
وَعِنَبًا وَقَضْبًا ( 28 ) അബസ - Ayaa 28
മുന്തിരിയും പച്ചക്കറികളും
وَزَيْتُونًا وَنَخْلًا ( 29 ) അബസ - Ayaa 29
ഒലീവും ഈന്തപ്പനയും
وَحَدَائِقَ غُلْبًا ( 30 ) അബസ - Ayaa 30
ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
وَفَاكِهَةً وَأَبًّا ( 31 ) അബസ - Ayaa 31
പഴവര്‍ഗവും പുല്ലും.
مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ( 32 ) അബസ - Ayaa 32
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
فَإِذَا جَاءَتِ الصَّاخَّةُ ( 33 ) അബസ - Ayaa 33
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ( 34 ) അബസ - Ayaa 34
അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
وَأُمِّهِ وَأَبِيهِ ( 35 ) അബസ - Ayaa 35
തന്‍റെ മാതാവിനെയും പിതാവിനെയും.
وَصَاحِبَتِهِ وَبَنِيهِ ( 36 ) അബസ - Ayaa 36
തന്‍റെ ഭാര്യയെയും മക്കളെയും.
لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ( 37 ) അബസ - Ayaa 37
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ( 38 ) അബസ - Ayaa 38
അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
ضَاحِكَةٌ مُّسْتَبْشِرَةٌ ( 39 ) അബസ - Ayaa 39
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ( 40 ) അബസ - Ayaa 40
വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
تَرْهَقُهَا قَتَرَةٌ ( 41 ) അബസ - Ayaa 41
അവയെ കൂരിരുട്ട് മൂടിയിരിക്കും.
أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ ( 42 ) അബസ - Ayaa 42
അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

പുസ്തകങ്ങള്

  • നോമ്പ്‌ - ചോദ്യങ്ങള്‍, ഉത്തരങ്ങള്‍റമദാന്‍ മാസത്തിലെ നോമ്പിനെയും അനുബന്ധ കര്‍മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്‍ക്ക്‌ പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി

    എഴുതിയത് : പ്രൊഫ: മുഹമ്മദ് മോങ്ങം

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/177668

    Download :നോമ്പ്‌ - ചോദ്യങ്ങള്‍, ഉത്തരങ്ങള്‍

  • യാത്രക്കാര്‍ ശ്രദ്ധിക്കുകയാത്ര പുറപ്പെടുമ്പോള്‍ മുതല്‍ വീട്ടില്‍ തിരിച്ചെത്തുന്നത്‌ വരെ വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട പ്രാര്‍ത്ഥനകളും

    എഴുതിയത് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പരിഭാഷകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/193803

    Download :യാത്രക്കാര്‍ ശ്രദ്ധിക്കുകയാത്രക്കാര്‍ ശ്രദ്ധിക്കുക

  • 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്‌'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച്‌ കൊണ്ട്‌ തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട്‌ നേരിട്ട്‌ സംസാരിക്കുന്ന ശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ്‌ ഈ രചനയെന്ന്‌ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക്‌ ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന്‌ പരിശുദ്ധരാണെന്ന്‌ തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്‌.

    എഴുതിയത് : ഹുസൈന്‍ അല്‍ മൂസവീ

    Source : http://www.islamhouse.com/p/190565

    Download :'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'

  • ഇസ്ലാമിലെ നന്മകള്‍ഇസ്‌ലാം ഏത്‌ കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്‌, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്‌. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്‌, മുസ്ലിമിന്‌ മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത്‌ പോലെ വ്യതിചലിച്ച്‌ പോയവന്ന് അതില്‍ നിന്ന്‌ പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.

    എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ്‌ - ജാമിഅ ഇസ്ലാമിയ

    Source : http://www.islamhouse.com/p/191788

    Download :ഇസ്ലാമിലെ നന്മകള്‍ഇസ്ലാമിലെ നന്മകള്‍

  • ജുമുഅ: വിധികളും മര്യാദകളുംവെള്ളിയാഴ്ചയുടെ ശ്രേഷ്ടതകളും അനുഷ്ടിക്കേണ്ട കര്‍മ്മങ്ങളും വിശദമായി പ്രതിപാദിക്കുന്നു.

    എഴുതിയത് : മുഹമ്മദ്‌ സ്വാലിഹ്‌ അല്‍-മുന്‍ജിദ്‌

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം - അബ്ദുല്‍ റഹ്‌ മാന്‍ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍, സുലൈ, റിയാദ്‌, സൗദി അറേബ്യ

    Source : http://www.islamhouse.com/p/2342

    Download :ജുമുഅ: വിധികളും മര്യാദകളും

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share